Tuesday, November 1, 2016

ഞാന്‍

ദുനിയാവിൻറെ അറ്റത്തേക്ക് പോകാൻ കൂട്ടുവരണമെന്നാരോ പറഞ്ഞു.

കൂട്ടം തെറ്റി നടക്കുന്പോൾ കൂട്ട് കൂടാൻ എവിടെ നേരം.

***   ***   ***

പുലരികൾക്കായി ഇപ്പോൾ കാത്തിരിക്കാറില്ല.

ജീവിതമെന്നാൽ സ്വപ്നങ്ങൾ മാത്രമായിത്തീർന്നിരിക്കുന്നു.

***   ***   ***

ഒരു തിരി കൊളുത്തണം !

ആഹ്ലാദത്തിൻറെ ആയിരം തിരികളെരിഞ്ഞിരുന്ന ശ്രീകോവിലിന്ന് കരിന്തിരി കെട്ടൊടുങ്ങിയ കൽവിളക്കായി മാറിയിരിക്കുന്നു.

***   ***   ***

ആത്മവിശ്വാസം

വീണുപോകുന്പോൾ കേൾക്കേണ്ടത് ചുറ്റിലുമുള്ള കൂക്കുവിളികളല്ല.

ആരവങ്ങൾക്കിടയിൽ ഒറ്റപ്പെട്ട ചില  കയ്യടികളുണ്ടാവും, വീണ്ടും എണീക്കാനായി കരുത്തു തരാൻ .


***   ***   ***

ആത്മവിശ്വാസം ഒരു പടച്ചട്ടയാണ്.

നിരായുധനാവുന്ന നിസ്സഹായതയിലും അങ്കം ജയിക്കാനൊരു മുറിച്ചുരിക മതിയെന്ന് മനസ്സ് മന്ത്രിക്കണം.

***   ***   ***

വിശ്വാസം

നീ പറയുക. ഞാൻ വിശ്വസിക്കും !

കള്ളമല്ല എന്ന് വീണ്ടും വീണ്ടും പറഞ്ഞ് നീയെന്നെ അവിശ്വസിക്കരുത്.

ആരോ ഒരാള്‍

എന്തോ പറയാൻ വന്ന് വേണ്ടെന്ന് വെച്ച് ഒന്നും പറയാതെപോവും ചിലർ.

പറഞ്ഞാലും പറഞ്ഞാലും മതിയാവാത്തവ മനസ്സിൽ സൂക്ഷിക്കുന്നവർ.


*** *** ***

ഒരിക്കൽ അയാൾ പറഞ്ഞു, കണ്ണീരൊക്കെ കപടമാണെന്ന്. 

കാണാനാരുമില്ലാത്തവർ ഒരിക്കലും കരയാറില്ലത്രേ !

രണ്ടു വരികള്‍, കഥകള്‍ !

പ്രണയിക്കുന്പോൾ കാലം
നിശ്ചലമാകുമെന്നല്ലേ നീ പറഞ്ഞിരുന്നത് ! നര കയറിത്തുടങ്ങിയ മുടിയിഴകൾ
മാത്രം നമ്മുടെ പ്രണയം അറിഞ്ഞില്ലയെന്നാണോ ?


*** *** ***

നീ പോയ് വരിക. നിനക്കുമാത്രം അറിയാവുന്ന ഈ മണ്ണിൽ എന്നെ നീ ഉറക്കിക്കിടത്തിയിട്ടുണ്ടെന്ന് മറക്കാതിരിക്കുക. നീ വരും വരെ ഞാനിവിടെയുറങ്ങാം.


*** *** ***