Saturday, January 14, 2012

കോളേജ് പ്രണയം.

പുതുദിനത്തിന്റെ വിരസത ക്ലാസ്സിലെ
പരിഷ്കാരി പയ്യന്റെ ചിരിയില്‍ അലിഞ്ഞില്ലാതായി.
കൂട്ടുകൂടി. കൂടെ നടന്നു.
ഒഴിവു സമയങ്ങള്‍ മൈതാനത്തെ ഒഴിഞ്ഞ മൂലകളും
ആളൊഴിഞ്ഞ ഇടനാഴികളും പങ്കിട്ടെടുത്തു.
പിരിഞ്ഞിരുന്ന രാത്രികള്‍ക്ക് പകലിനെക്കാള്‍
ദൈര്‍ഖ്യമേറി.

വര്‍ഷവും വസന്തവും ശിശിരവും ഓടി അകന്നു.
ഒടുവില്‍ വിട പറയാനുള്ള നാള്‍ വന്നു.
രക്ഷിതാക്കള്‍ തീരുമാനിച്ചു വെച്ചതിനാല്‍
ഭാവിയെക്കുറിച്ച് ആശങ്കയില്ല.
'തന്റെ വിവാഹവും അവന്റെ ഹയര്‍
സ്റ്റഡീസും.'

കഴിഞ്ഞയാഴ്ച, അവന്‍ വിദേശത്തേക്ക് പറക്കുന്നതിന്റെ
ദിവസങ്ങള്‍ മുന്‍പ്. അമ്പലനടയിലെ വാടകമുറി
അവസാന യാത്രയയപ്പിനുള്ള വേദിയായി.
കൊഴിഞ്ഞ ദിനങ്ങളിലെ മാധുര്യവും
പൊട്ടിച്ചിരികളും അയവിറക്കി ഒരു രാത്രി ഒരുമിച്ചുറങ്ങി.

പുലര്‍ച്ചെ, കുളിച്ചു ദേവനെ തൊഴുതു,
പരസ്പരം ചുംബനം കൈമാറി യാത്ര പറഞ്ഞു.
ഇനി തന്റെ വഴികളില്‍ അവനില്ല.
ഇനി പുതിയ ജീവിതം, വിവാഹത്തിന് നാളുകള്‍ മാത്രം ബാക്കി...

നിറഞ്ഞു കത്തുന്ന നിലവിളക്കിനെ സാക്ഷിനിര്‍ത്തി
കഴുത്തില്‍ താലി വീഴും. ചുറ്റിലും ആടയാഭരണങ്ങളില്‍
ആര്‍ത്തിയോടെ നോക്കിനിന്നവര്‍ ഉറക്കെ കുരവയിടും.
വളർത്തി വലുതാക്കി ഭാരം ഒഴിഞ്ഞു
അച്ഛൻ കരംപിടിച്ച് തന്റെ പതിക്കേകും.

***************
ചിന്തകളുടെ ഭാരം അവളുടെ കണ്‍പോളകളെ തളര്‍ത്തി.
പതിയെയുള്ള മയക്കം വിട്ടു അവള്‍ ഗാ
ഡനിദ്രയിലാണ്ടു.

അപ്പോഴും
അച്ഛനെ നിഷേധിച്ചതിൽ പ്രതിഷേധിച്ച് 
അടിവയറ്റിൽ ഒരു ഹതഭാഗി മുറവിളി കൂട്ടുന്നുണ്ടായിരുന്നു.

Monday, January 9, 2012

ബലി

മഴത്തുള്ളിയൊഴിയാത്ത
കര്‍ക്കിടകവാവില്‍
പുഴയുടെ കുത്തൊഴുക്കിനരികെ
ഈറനായ് ബലിയിടാനിരുന്നു.

എള്ളും പൂവും ചേര്‍ത്തുരുട്ടിയ
പിണ്ഡം; കീറാന്‍
തുടങ്ങിയ
തൂശനിലയില്‍ വെച്ച്‌ ദര്‍ഭയൂരി
നിവര്‍ന്നു കൈകൊട്ടി.

എവിടെ കാകന്‍ ?
ആത്മാവിന്‍ വേഷപ്പകര്‍ച്ച !

ശാന്തി നേടാ ആത്മാവ്
കാകനായ്‌ വരികയില്ലെന്നോ ?

അതോ;
നിദ്രയുടെ
യാമങ്ങളിലിനിയും
കവര്‍ന്നെടുത്ത സൌഭാഗ്യങ്ങളും
തിരഞ്ഞ് വരുമെന്നോ ?
 

പ്രമാണിയായ സര്‍ക്കാര്‍
ജോലിക്കാരന്റെ മകനായി
തീരാനുള്ളതല്ല തന്റെ ജന്മം
എന്ന തിരിച്ചറിവ്. 

ചെയ്ത പാപം; അച്ഛനെ കൊന്നു.
പക്ഷെ, തനിക്കു ലാഭം
ഉദ്യോഗവും സ്വത്തും.
നഷ്ടം വെറും ഒര
ച്ഛന്‍ മാത്രം.  

പാപഫലം തീര്‍ക്കാന്‍ ചെയ്ത
തീര്‍ത്ഥാടനമത്രയും വൃഥായെന്നോ ?
വീണ്ടും,
ഇതാ ആത്മാവിനു
ശാന്തിക്കായ്
ഒരുരുള കൂടി.

കാകനെ കാണാഞ്ഞ
പരികര്‍മ്മി അരുളി
ആത്മാവിനെ ധ്യാനിച്ച്
മത്സ്യങ്ങള്‍ക്കു നല്‍കാം.

മണലില്‍ കലരുന്ന
അവസാന അരിമണിയും
മത്സ്യങ്ങള്‍ തൊടാന
ക്കുന്നത്
കണ്ടില്ലെന്നു നടിച്ച്,
പരികര്‍മ്മിയുടെ അനുഗ്രഹത്തിനു
ദക്ഷിണ വെച്ചു തൊഴുതു.

Sunday, January 8, 2012

പേക്കിനാവ്.

പേക്കിനാവുകള്‍
കൂട്ടി
രിക്കുന്ന ഈ രാത്രി വിട്ട് എനിക്കിനിയൊരു പുലരിയില്ല.

ദേഹത്തിനേറ്റ മിന്നല്‍പിണരുകള്‍
പ്രാണനെ നെറുകിലെത്തിച്ചിരിക്കുന്നു. 

ആത്മാവ്‌ കൂടുവിട്ട് പറക്കാന്‍ വെമ്പുന്നു.
അടഞ്ഞാല്‍ 
പിന്നെയീ കണ്ണുകള്‍ തുറക്കയില്ല. 

ചുറ്റിലും കുറുനരികള്‍ ഓരിയിടുന്നു.
പുത്തനിരയെ കിട്ടിയ മോദം.
രുചിച്ചു കൊതിതീര്‍ന്ന
ചുണ്ടിലെ രക്തം നക്കി
തന്റെ ഊഴം
കാത്തിരിക്കയാവര്‍.

ഇരുട്ടിനു ചുവപ്പിന്റെ നിറം.
വഴി തെറ്റി നടന്ന തന്റെ
രക്തത്തിന്റെ നിറമാണത്.

പല്ലിളിച്ച സൌഹൃദം, ആദ്യമറിഞ്ഞ സ്നേഹം.
കൂടെ വിളിച്ച്‌ ഇതായെന്നെ
കൂട്ടര്‍ക്ക് കൂട്ടിക്കൊടുക്കുന്നു. 


നാളെ....
പത്രത്താളുകളി
ലെ ചുവന്ന അക്ഷരങ്ങള്‍ 
എന്റെ നീതിക്കുവേണ്ടി നിലവിളിക്കും.
അമ്മയുടെ കരച്ചിലിന്, അച്ഛന്റെ തേങ്ങലി
ന്  
ക്യാമറകള്‍ വീട്ടില്‍ കാത്തുകിടക്കും.

എരിയുന്ന കരിന്തിരിക്ക്‌ മുന്നില്‍
പുത്തന്‍ 
ര്‍ട്ടിഫിക്കറ്റിലെ ചിത്രം
പറിച്ചു പണിത വലിയ ഛായാചിത്രമായ്‌   
ഞാനിരുന്നു ചിരിക്കും.